'കാട്ടാളൻ' തുടങ്ങി,തിരിതെളിക്കാൻ താരലോകം

കാട്ടാളൻ പൂജാ ചടങ്ങിൽ നിന്ന്
കാട്ടാളൻ പൂജാ ചടങ്ങിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Published on

ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് കൊച്ചിയിൽ തിരിതെളിഞ്ഞു. ചാക്കോളാസ്‌ പവലിയനിലായിരുന്നു ചടങ്ങ്.

ബി.ഉണ്ണികൃഷ്ണൻ, സിദ്ദിഖ്, ജഗദീഷ്, കബീർ ദുഹാൻ സിങ്, ഐ.എം.വിജയൻ, ആൻ്റണി പെപ്പെ, ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ദീൻ, ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്,ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

കാട്ടാളൻ പൂജാ ചടങ്ങിൽ നിന്ന്
'കാട്ടാള'ന്‍റെ വേട്ടയ്ക്ക് ഹനാനും സംഭാഷണമൊരുക്കാൻ ഉണ്ണി ആറും

ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സംഗീതമൊരുക്കുന്നത് 'കാന്താര'യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കുപുറമേ റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർഥ് തിവാരി മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് .

കാട്ടാളൻ പൂജാ ചടങ്ങിൽ നിന്ന്
കാട്ടാളൻ പൂജാ ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ചിത്രത്തിൽ പെപ്പെ തന്റെ യഥാർഥ പേരായ 'ആൻറണി വർ​ഗീസ്' എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

സംഭാഷണം: ഉണ്ണി ആർ, ഛായാ​ഗ്രഹണം: ​രണദിവെ, എഡിറ്റിങ്: എഡിറ്റർ ഷമീർ മുഹമ്മദ്, ഓഡിയോ​ഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ടൈറ്റിൽ ഗ്രാഫിക്സ്: ഐഡൻറ് ലാബ്സ് ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്.

Related Stories

No stories found.
Pappappa
pappappa.com