ആഡംബരത്തിന്‍റെ അങ്ങേയറ്റം; ഉർവശി റൗട്ടേലയുടെ ജന്മദിനകേക്കിന് 16 കോടി

ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെ
ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെഫോട്ടോ-ഇൻസ്റ്റഗ്രാം
Published on

ബോളിവുഡ് സ്റ്റൈൽ ഐക്കൺ ഉർവശി റൗട്ടേല എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. തന്‍റെ മുപ്പത്തിരണ്ടാം ജന്മദിനം താരം ആഘോഷിച്ചത് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം ഉർവശിയുടെ ജന്മദിന കേക്കാണ്. വെറുമൊരു കേക്കല്ല, 16 കോടി രൂപ വിലമതിക്കുന്ന, യഥാർഥ വജ്രങ്ങൾ പതിപ്പിച്ച ഏഴ് തട്ടുകളുള്ള വമ്പൻ കേക്കാണിത്!

Must Read
2900 കോടിയുടെ ആസ്തി; എന്നിട്ടും സല്‍മാന്‍ താമസിക്കുന്നത് ഒറ്റമുറി ഫ്‌ളാറ്റില്‍!
ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെ

വെള്ള ബാത്ത്‌റോബും കൂളിങ് ഗ്ലാസും ധരിച്ച് അതിമനോഹരിയായി എത്തിയ ഉർവശി, കൂറ്റൻ കേക്കിനു മുന്നിൽ നിൽക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വർണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കേക്ക് ഒരു കൊട്ടാരത്തിന്‍റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു കേക്ക് എന്നതിലുപരി ഇതൊരു രാജകീയ ഇൻസ്റ്റലേഷൻ പോലെയാണ് കാഴ്ചക്കാർക്ക് തോന്നിയത്. 'ജന്മദിന ആഘോഷങ്ങൾ തുടങ്ങുന്നു' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെ
ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെഫോട്ടോ-ഇൻസ്റ്റഗ്രാം

ആഘോഷത്തിനൊപ്പം താരത്തിന്‍റെ നന്മമനസിന്‍റെ വാർത്തയും ജന്മദിനത്തിൽ വൈറലായി. ആഡംബരങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും അർഥവത്തായ മാതൃകകൂടിയായി താരം. ബാഗേശ്വർ ധാമിലെത്തിയ ഉർവശി, നിർധനരായ 251 പെൺകുട്ടികളുടെ വിവാഹത്തിൽ പങ്കുചേരുകയും അവർക്ക് സാമ്പത്തികവും ഭൗതികവുമായ സഹായങ്ങൾ നൽകുകയും ചെയ്തു. 'മാധ്യമങ്ങൾ ഇതൊന്നും കാണിക്കില്ല' എന്ന കുറിപ്പോടെയാണ് കാരുണ്യപ്രവൃത്തിയുടെ വിശേഷങ്ങൾ ഉർവശി പങ്കുവച്ചത്. ആഡംബരവും ജീവകാരുണ്യവും കൈകോർത്ത ഉർവശിയുടെ ഈ വ്യത്യസ്തമായ ജന്മദിനാഘോഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

Related Stories

No stories found.
Pappappa
pappappa.com