കത്രീനയുടെയും വിക്കിയുടെയും വിഹാന് ആലിയയുടെ സമ്മാനപ്പൊതി

കത്രീന കൈഫും വിക്കി കൗശലും
കത്രീന കൈഫും വിക്കി കൗശലുംഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

ബി ടൗണിലെ താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും കഴിഞ്ഞ നവംബറിലാണ് ആൺകുഞ്ഞ് പിറന്നത്. വിഹാൻ എന്നാണ് പേരിട്ടത്. കുഞ്ഞു വിഹാന്‍റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കെ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് നടി ആലിയ ഭട്ട് അയച്ച മനോഹരമായ ഒരു സമ്മാനപ്പൊതിയാണ്. മാതൃത്വത്തിന്‍റെ പുതിയ സന്തോഷങ്ങൾ ആസ്വദിക്കുന്ന കത്രീനയ്ക്ക്, തന്‍റെ കിഡ്‌സ്‌വെയർ ബ്രാൻഡായ 'എഡ്-എ-മമ്മ'യിൽ നിന്നുള്ള പ്രത്യേക സമ്മാനങ്ങളാണ് ആലിയ എത്തിച്ചുനൽകിയത്.

Must Read
റാഹയുടെ അമ്മറോൾ മതി; സോഷ്യല്‍ മീഡിയയോട് വിടപറയാന്‍ ഒരുങ്ങി ആലിയ
കത്രീന കൈഫും വിക്കി കൗശലും

കത്രീന തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഈ സന്തോഷം പങ്കുവച്ചത്. നീല നിറത്തിലുള്ള മൃദുവായ ബണ്ണി ടോയിയും അതിനോട് ചേരുന്ന മനോഹരമായ ബ്ലാങ്കറ്റും അടങ്ങുന്നതാണ് ആലിയയുടെ സമ്മാനപ്പൊതി. 'ഈ ക്യൂട്ട് സമ്മാനങ്ങൾക്ക് നന്ദി എഡ്-എ-മമ്മ' എന്ന് കുറിച്ചുകൊണ്ടാണ് കത്രീന ചിത്രം പോസ്റ്റ് ചെയ്തത്. ആലിയയും കത്രീനയും പണ്ടുമുതൽക്കേ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എന്നും ചർച്ചയാകാറുണ്ട്. നേരത്തെ നടി കിയാര അദ്വാനിക്ക് കുഞ്ഞ് പിറന്നപ്പോഴും സമാനമായ രീതിയിൽ സ്നേഹസമ്മാനങ്ങൾ അയച്ച് ആലിയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും മകൻ വിഹാന് ആലിയ ഭട്ട് നൽകിയ സമ്മാനം
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും മകൻ വിഹാന് ആലിയ ഭട്ട് നൽകിയ സമ്മാനംഇൻസ്റ്റഗ്രാം സ്ക്രീൻഗ്രാബ്

സിനിമയിലും ആലിയയും വിക്കിയും വീണ്ടും ഒന്നിക്കുന്നുണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം 'ലവ് ആൻഡ് വാർ' എന്ന സിനിമയിൽ രൺബീർ കപുറിനൊപ്പം ആലിയയും വിക്കിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ ആലിയയുടെ സ്പൈ യൂണിവേഴ്സ് ചിത്രം 'ആൽഫ' ഈ വർഷം തിയേറ്ററുകളിലെത്തും.

Related Stories

No stories found.
Pappappa
pappappa.com