'വിഡോസ് ബേ'ക്കുവേണ്ടി ക്രിയേറ്ററായ കേറ്റി ഡിപ്പോൾഡും(മധ്യത്തിൽ) സംഘവും എമ്മി അവാർഡ് ഏറ്റുവാങ്ങിയപ്പോൾ ഫോട്ടോ-അറേഞ്ച്ഡ്
Hollywood

എമ്മിയിൽ 'വിഡോസ് ബേ'യുടെ ആധിപത്യം; 14 പുരസ്കാരങ്ങൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

2026-ലെ എമ്മി പുരസ്കാര വേദിയിൽ വൻ മുന്നേറ്റം നടത്തി ഹൊറർ-കോമഡി പരമ്പരയായ 'വിഡോസ് ബേ' (Widow's Bay). ക്രിയേറ്റീവ് ആർട്സ് എമ്മി വേദിയിലെ എട്ട് എമ്മികൾ ഉൾപ്പെടെ ആകെ 14 പുരസ്കാരങ്ങളാണ് സീരീസ് സ്വന്തമാക്കിയത്. ഇതോടെ, ഒരു കോമഡി സീരീസിന് ഒരു വർഷം ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാര നേട്ടമെന്ന ചരിത്ര റെക്കോർഡ് 'വിഡോസ് ബേ'യുടെ പേരിൽ കുറിക്കപ്പെട്ടു. മുൻവർഷം 'ദ് സ്റ്റുഡിയോ' നേടിയ 13 എമ്മികളുടെ റെക്കോഡാണ് ഇതോടെ തിരുത്തിയെഴുതപ്പെട്ടത്.

ഔട്ട്സ്റ്റാൻഡിങ് കോമഡി സീരീസിനുള്ള പ്രധാന പുരസ്കാരം സ്വന്തമാക്കിയ ചിത്രം, ആബട്ട് എലിമെന്‍ററി, ദി ബെയർ, ഹാക്ക്സ്, ഒൺലി മർഡേഴ്സ് ഇൻ ദ് ബിൽഡിങ് തുടങ്ങി വൻകിട സീരീസുകളെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സീരീസിന്‍റെ ക്രിയേറ്ററായ കേറ്റി ഡിപ്പോൾഡ്, അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പം തന്‍റെ അമ്മയ്ക്കും നന്ദി അറിയിച്ചു.

'വിഡോസ് ബേ' സംവിധായകൻ ഹിരോ മുറായ്,രചയിതാവ് കേറ്റി ഡിപ്പോൾഡ്,അഭിനേതാവ് മാത്യു റൈസ് എന്നിവർ എമ്മി പുരസ്കാരങ്ങളുമായി

ആപ്പിളിന്‍റെ ഈ ജനപ്രിയ സീരീസിൽ മികച്ച നടനായി മാത്യു റൈസും, സഹനടിയായി കേറ്റ് ഒ ഫ്ലിന്നും, സഹനടനായി സ്റ്റീഫൻ റൂട്ടും പുരസ്കാരങ്ങൾക്ക് അർഹരായി. ഏഷ്യൻ സംവിധായകരുടെ നിരയിൽ ആദ്യമായി ഹിരോ മുറായ് സംവിധാനത്തിനുള്ള എമ്മി പുരസ്കാരം നേടി ചരിത്രം സൃഷ്ടിച്ചപ്പോൾ, പ്രീമിയർ എപ്പിസോഡിന്‍റെ രചനയ്ക്ക് കേറ്റി ഡിപ്പോൾഡും പുരസ്കാരം സ്വന്തമാക്കി.

മാത്യു റൈസ്,സ്റ്റീഫൻ റൂട്ട്,കേറ്റ് ഒ ഫ്ലിൻ എന്നിവർ 'വിഡോസ് ബേ'യിൽ

ഇതിനുപുറമെ, കാസ്റ്റിങ്, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, സൗണ്ട് മിക്സിങ്, സൗണ്ട് എഡിറ്റിങ്, മ്യൂസിക് കോമ്പോസിഷൻ തുടങ്ങി സാങ്കേതിക മേഖലകളിലും ബെറ്റി ഗിൽപിന്‍റെ ഗസ്റ്റ് പെർഫോമൻസിനും പുരസ്കാരങ്ങൾ ലഭിച്ചു. 25 നോമിനേഷനുകളുമായി 'ദ് പിറ്റ്' മുന്നിലുണ്ടായിരുന്നെങ്കിലും, പുരസ്കാരങ്ങളുടെ എണ്ണത്തിൽ കോമഡി വിഭാഗത്തിലെ സർവകാല റെക്കോഡുകളെയെല്ലാം കാറ്റിൽപ്പറത്തി തിളങ്ങിനിൽക്കുകയാണ് 'വിഡോസ് ബേ'.