'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന് കടപ്പാട്-ഐഎംഡിബി
Hollywood

ഷാരൂഖും രൺവീറും ഋഷഭ് ഷെട്ടിയും വീണു; സ്പൈഡർമാന്‍റെ ദ് ഗ്രേറ്റ് ഇന്ത്യൻ യാത്ര

പപ്പപ്പ റിപ്പോര്‍ട്ടര്‍

നിറഞ്ഞുകവിഞ്ഞ തിയേറ്ററുകൾ, കയ്യടികളും വിസിലടികളും കൊണ്ട് മുഖരിതമായ അന്തരീക്ഷം, മൾട്ടിപ്ലക്സുകൾക്കു മുന്നിലെ നീണ്ട നിരകൾ... ഒരു ബോളിവുഡ് മാസ് പടത്തിന്‍റെയോ ദക്ഷിണേന്ത്യൻ സൂപ്പർതാര ചിത്രത്തിന്‍റെയോ റിലീസ് ദിന കാഴ്ചകളല്ല ഇത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ചങ്ങാതിയായ സ്പൈഡർമാൻ വീണ്ടും ഇന്ത്യൻ വെള്ളിത്തിരയിൽ എത്തിയപ്പോഴുള്ള നേർക്കാഴ്ചയാണിത്. "സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന പുതിയ ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ്.

കണക്കുകൾ പരിശോധിച്ചാൽ ഇതൊരു സാധാരണ കളക്ഷൻ വേട്ടയല്ലെന്ന് വ്യക്തമാകും. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 72.44 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഇതുവരെ ഒരു വിദേശ ചിത്രത്തിനും ലഭിക്കാത്തത്ര വലിയ വരവേല്പാണിത്.

ഇന്ത്യൻ താരരാജാക്കന്മാരെയും സുപ്പർഹീറോകളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ടോം ഹോളണ്ടിന്‍റെ മിന്നൽ വരവ്. ഷാരൂഖ് ഖാന്‍റെ 'പത്താൻ', രൺവീർ സിങ്ങിന്‍റെ 'ധുരന്ധർ', ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ആദ്യദിനം സ്ഥാപിച്ച വൻ കളക്ഷൻ റെക്കോഡുകളെല്ലാം ഈ സ്പൈഡർ തരംഗത്തിൽ ഒലിച്ചുപോയി. മുമ്പ് 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്വന്തമാക്കി വെച്ചിരുന്ന 65 കോടിയുടെ ഹോളിവുഡ് ഓപ്പണിങ് റെക്കോഡും ഇനി ചരിത്രം മാത്രം.

'സ്പൈഡർമാനാ'യി ടോംഹോളണ്ട്

രാജ്യത്തുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനേഴായിരത്തോളം ഷോയാണ് ചിത്രത്തിനു വേണ്ടി ക്രമീകരിച്ചിരുന്നത്. ഇംഗ്ലീഷ് പതിപ്പ് 32 കോടിയിലേറെ രൂപ നേടിയപ്പോൾ, ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പ് മാത്രം 22 കോടിയോളമാണ് ആദ്യദിനം നെറ്റ് കളക്ഷനായി നേടിയത്. വടക്കേന്ത്യൻ നഗരങ്ങളിലെ തിയേറ്ററുകളിൽ 95 ശതമാനത്തിലേറെ സീറ്റുകളും ഹൗസ്ഫുളായിരുന്നു. ദക്ഷിണേന്ത്യൻ വിപണിയിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്.

ടോംഹോളണ്ടിന്റെ സ്പൈഡർമാനും ജോൺ ബെർന്താലിന്റെ ദ് പണിഷറും 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ

കേവലം വിഷ്വൽ എഫക്ടുകളുടെയും ആക്ഷൻ രംഗങ്ങളുടെയും മാത്രം പിൻബലത്തിലല്ല ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നത്. ടോം ഹോളണ്ടും സെൻഡയയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയും വൈകാരികമായ പ്രമേയവും തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന കരുത്ത്. തിയേറ്ററുകളിൽ അലയടിക്കുന്ന ജനസാഗരം സൂചിപ്പിക്കുന്നത് വരും ദിനങ്ങളിൽ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹോളിവുഡ് കളക്ഷൻ റെക്കോർഡ് ഈ ചിത്രം സ്വന്തമാക്കുമെന്നു തന്നെയാണ്. വിദേശ സിനിമകൾക്ക് ഇന്ത്യൻ വിപണിയിലുള്ള സ്വാധീനം എത്രത്തോളമാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയാണ് സ്പൈഡർമാൻ തരംഗം.