'അതിരടി' എന്തുകൊണ്ട് ഒടിടിയിൽ മസ്റ്റ് വാച്ച് ആകുന്നു? അഞ്ചുകാരണങ്ങൾ ഇതാ...

'അതിരടി' പോസ്റ്റർ
'അതിരടി' പോസ്റ്റർഅറേഞ്ച്ഡ്
Published on

നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളെ രൂപപ്പെടുത്തുന്ന കോളേജ് ജീവിതം, അവിടുത്തെ സൗഹൃദങ്ങൾ, മത്സരങ്ങൾ, ആഘോഷങ്ങൾ, ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ എന്നിവയ്ക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്. ആ ആവേശമുണർത്തുന്ന അന്തരീക്ഷത്തെ കോമഡി, ആക്ഷൻ, സംഗീതം, നൊസ്റ്റാൾജിയ എന്നിവയോടൊപ്പം ഒപ്പിയെടുക്കുന്ന മലയാള ചലച്ചിത്രമാണ് 'അതിരടി'. ജൂൺ 19 മുതൽ ഈ ചിത്രം സോണി ലിവിൽ പ്രീമിയർ ചെയ്യുന്നു. ഒരു എൻജിനീയറിങ് കോളേജിൻ്റെയും അവിടുത്തെ പ്രശസ്തമായ കൾച്ചറൽ ഫെസ്റ്റിവലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമ, ചിരിയും വികാരങ്ങളും വലിയ നിമിഷങ്ങളും നിറഞ്ഞ ഒരു ഹൈ-എനർജി എൻ്റർടെയ്നറാണ്.

Must Read
കാത്തിരിക്കുന്നു;ശാന്തസമുദ്രവും സമുദ്രകോപവും ഒന്നിച്ചാവാഹിക്കുന്ന ആ ജോഷിമാജിക്കിന്
'അതിരടി' പോസ്റ്റർ

നിങ്ങളുടെ വാച്ച് ലിസ്റ്റിൽ എന്തുകൊണ്ട് 'അതിരടി' ഉൾപ്പെടുത്തണം എന്നതിനുള്ള അഞ്ച് കാരണങ്ങൾ:

നൊസ്റ്റാൾജിയ ഉണർത്തുന്ന ക്യാമ്പസ് ജീവിതത്തിൻ്റെ ആഘോഷം: ഈ സിനിമ യഥാർത്ഥത്തിൽ ക്യാമ്പസ് ജീവിതത്തോടുള്ള ഒരു പ്രണയലേഖനമാണ്. വർഷങ്ങൾക്ക് മുമ്പ് നിരോധിക്കപ്പെട്ട, ബിസിഇടി കോളേജിൻ്റെ ഐതിഹാസികമായ 'ആരോഹൺ' ഫെസ്റ്റ് പുനരുജ്ജീവിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്ത സാംകുട്ടി (ബേസിൽ ജോസഫ്) എന്ന ഊർജ്ജസ്വലനായ വിദ്യാർത്ഥിയെയാണ് ചിത്രം പിന്തുടരുന്നത്. വലിയൊരു ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ദൗത്യം പെട്ടെന്ന് തന്നെ വലിയ ബഹളങ്ങളിലേക്കും, സൗഹൃദങ്ങളിലേക്കും, ക്യാമ്പസ് രാഷ്ട്രീയത്തിലേക്കും, മറക്കാനാവാത്ത സാഹസങ്ങളിലേക്കും വഴിമാറുന്നു. കൾച്ചറൽ പരിപാടികൾ മുതൽ വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരങ്ങളും ഫെസ്റ്റിവൽ സീസണിൻ്റെ ആവേശവും വരെ, കോളേജ് ജീവിതത്തെ അത്രമേൽ പ്രിയങ്കരമാക്കുന്ന മാന്ത്രികതയും രസവും ചിത്രം കൃത്യമായി പകർത്തിയിട്ടുണ്ട്.

'അതിരടി'യിൽ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ
'അതിരടി'യിൽ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

മറക്കാനാവാത്ത വേഷത്തിൽ തിളങ്ങി ടൊവിനോ തോമസ്: 'അതിരടി'യുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ശ്രീകുട്ടൻ വെള്ളായണിയായി എത്തുന്ന ടൊവിനോ തോമസാണ്. അഹങ്കാരത്തിന് മുറിവേറ്റതിനെത്തുടർന്ന് സാംകുട്ടിയുമായി ശത്രുതയിലാകുന്ന, ഒരു വിചിത്ര സ്വഭാവക്കാരനായ മുൻ ഗുണ്ട ശ്രീക്കുട്ടൻ ഇപ്പോഴൊരു പാട്ടുകാരനാണ് എന്നതാണ് രസകരമായ വസ്തുത. തൻ്റെ സ്ക്രീൻ പ്രസൻസ് ഈ കഥാപാത്രത്തിന് നൽകിക്കൊണ്ട് ഹാസ്യവും ഊർജ്ജവും സ്വാഗും നിറഞ്ഞ ഒരു പ്രകടനമാണ് ടൊവിനോ കാഴ്ചവെക്കുന്നത്.

'അതിരടി'യിൽ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ
'അതിരടി'യിൽ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

മികച്ച താരനിരയെ നയിച്ച് ബേസിൽ ജോസഫ്: പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ പറ്റുന്ന അഭിനയശൈലിക്കും മികച്ച കോമഡി ടൈമിംഗിനും പേരുകേട്ട ബേസിൽ ജോസഫ്, സാംകുട്ടി എന്ന കഥാപാത്രത്തിന് ഏറെ ആകർഷണീയത നൽകുന്നു. ഇവർക്കൊപ്പം ദർശന രാജേന്ദ്രൻ, റിയ ഷിബു, സാരിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മികച്ചൊരു സഹതാരനിര ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നു. കൂടാതെ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഷാൻ റഹ്മാനും അവരവരുടെ പേരിൽതന്നെ എത്തുന്ന അതിഥി വേഷങ്ങളും പ്രേക്ഷകർക്ക് ഏറെ വിനോദം നൽകുന്ന ഒന്നായിരിക്കും.

'അതിരടി' ഒടിടി റിലീസ് പോസ്റ്റർ
'അതിരടി' ഒടിടി റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

ഹാസ്യവും സംഗീതവും ഫെസ്റ്റിവൽ ലഹരിയും: ഒരു വമ്പൻ കോളേജ് ഫെസ്റ്റിവലിൻ്റെ ആവേശകരമായ അന്തരീക്ഷം പുന:സൃഷ്ടിക്കാനുള്ള ചിത്രത്തിൻ്റെ കഴിവിലാണ് ഇതിൻ്റെ ഏറ്റവും വലിയ കരുത്ത് അടങ്ങിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരോഹൺ ഫെസ്റ്റിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിക്കുന്നതോടെ, പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിലുള്ള സംഗീത നിമിഷങ്ങളും, ചിരിയുണർത്തുന്ന സാഹചര്യങ്ങളും, വർണ്ണാഭമായ ആഘോഷങ്ങളും, വലിയ സെറ്റുകളും ചിത്രത്തിൽ ഒരുക്കിയിരിക്കുന്നു.

'അതിരടി' പോസ്റ്റർ
'അതിരടി' പോസ്റ്റർ അറേഞ്ച്ഡ്

ഒരു സമ്പൂർണ്ണ ഫാമിലി എൻ്റർടെയ്നർ: ‘മിന്നൽ മുരളി'യുടെ തിരക്കഥ ഒരുക്കി പ്രശസ്തനായ നവാഗതൻ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത 'അതിരടി', പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു പക്കാ എൻ്റർടെയ്നറാണ്. ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കോമഡി, ആക്ഷൻ, പ്രണയം, സംഗീതം, വികാരങ്ങൾ എന്നിവയെല്ലാം ഒരുപോലെ സമന്വയിപ്പിച്ച് രസകരമായ ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നു.

'അതിരടി' പോസ്റ്റർ
'അതിരടി' പോസ്റ്റർഅറേഞ്ച്ഡ്

നിങ്ങളുടെ കോളേജ് ഓർമകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, അതല്ലെങ്കിൽ സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം ഇരുന്ന് കാണാൻ ഒരു ചിത്രം തിരയുന്നവരാണെങ്കിൽ, 'അതിരടി' തുടക്കം മുതൽ ഒടുക്കം വരെ ഒട്ടനവധി ചിരികളും മറക്കാനാവാത്ത നിമിഷങ്ങളും ഫീൽ-ഗുഡ് വിനോദവും ഉറപ്പുനൽകുന്നു. 'അതിരടി' ജൂൺ 19 മുതൽ സോണി ലിവിൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സ്ട്രീം ചെയ്യും.

Pappappa
pappappa.com