'എന്‍റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി... അസ്തമയം വളരെ അകലെയല്ല'

സലിംകുമാർ
സലിംകുമാർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

തനതു ശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ചിരിയുടെയും ചിന്തയുടെയും വസന്തം തീർത്ത സലിംകുമാറിന്‍റെ വിയോഗം തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിടപറഞ്ഞ പ്രിയതാരത്തിന്‍റെ ഓർമകളിൽ ആരാധകരും സഹപ്രവർത്തകരും വിതുമ്പുമ്പോൾ, ഏതാനും നാളുകൾക്ക് മുമ്പ് തന്‍റെ അമ്പത്തിയഞ്ചാം ജന്മദിനത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പ് ഇപ്പോൾ മലയാളി മനസുകളിൽ കടുത്ത നോവായി മാറുകയാണ്.

Must Read
അമ്മയെന്ന 'ചിന്തകി',സുനിതയെന്ന 'അപകടരമായ ദൃഢനിശ്ചയം'
സലിംകുമാർ

തന്‍റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ വാക്കുകൾ. ജീവിതത്തെയും ആയുസിനെയും കടലിനോടും വഞ്ചിയോടും ഉപമിച്ച് അദ്ദേഹം കുറിച്ച വരികൾ, ഒരു പ്രവചനം പോലെ സത്യമായി ഭവിച്ചതിന്‍റെ ഞെട്ടലിലാണ് ഇന്ന് ആരാധകർ. തന്‍റെ ജീവിതയാത്ര 54 പിന്നിട്ട് 55-ലേക്ക് പ്രവേശിച്ച വേളയിലാണ്, ഇത്രയും കാലം തനിക്ക് സ്നേഹവും പ്രോത്സാഹനവും നൽകിയ സഹയാത്രികർക്ക് നന്ദി പറഞ്ഞുകൊണ്ട് സലിം കുമാർ ആ കുറിപ്പ് പങ്കുവെച്ചത്.

സലിംകുമാർ
സലിംകുമാർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'ആയുസിന്‍റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതിൽ അകപ്പെടുന്നതു വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്‍റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണുതുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്...'

'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സലിംകുമാർ സംസാരിക്കുന്നു. സംവിധായകൻ സിദ്ദിഖ് സമീപം
'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സലിംകുമാർ സംസാരിക്കുന്നു. സംവിധായകൻ സിദ്ദിഖ് സമീപംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ആരോഗ്യപ്രശ്നങ്ങളോട് നിരന്തരം പോരാടിക്കൊണ്ടിരുന്ന താരം, തന്‍റെ ശാരീരിക ബുദ്ധിമുട്ടുകളെ വളരെ തത്വചിന്തപരമായി, എന്നാൽ കരളലിയിക്കുന്ന ഭാഷയിലാണ് വരികളിൽ ആവിഷ്കരിച്ചത്. തന്‍റെ ഫേസ്ബുക്ക് പേജിൽ സലിം കുമാർ കുറിച്ച ഈ വരികൾ അന്നു വായിച്ചവരേക്കാൾ കൂടുതൽ പേർ ഇന്ന് നൊമ്പരത്തോടെ വായിച്ചുതീർക്കുകയാണിപ്പോൾ.

അന്തരിച്ച സലിംകുമാറിന് പോലീസ് ഗാർഡ് ഓഫ് ഓണർ നല്കുന്നു
അന്തരിച്ച സലിംകുമാറിന് പോലീസ് ഗാർഡ് ഓഫ് ഓണർ നല്കുന്നുഫോട്ടോ കടപ്പാട്-പിആർഡി

വഞ്ചിയിലെ ദ്വാരങ്ങളിലൂടെ അരിച്ചുകയറിയ വെള്ളം കോരിക്കളഞ്ഞ് അദ്ദേഹം നടത്തിയ പോരാട്ടം ഒടുവിൽ അവസാനിച്ചിരിക്കുന്നു. മരണമെന്ന ആ മഹാചുഴിയിലേക്ക് ആ വഞ്ചി ഒടുവിൽ വീണിരിക്കുന്നു. ചിരിയുടെ തമ്പുരാൻ യാത്രയാകുമ്പോഴും, അദ്ദേഹം ബാക്കിവെച്ചുപോയ അനശ്വരമായ കഥാപാത്രങ്ങളും ഇത്തരത്തിലുള്ള ദാർശനികമായ ഓർമപ്പെടുത്തലുകളും മലയാളി ഉള്ളിടത്തോളം കാലം ഇവിടെത്തന്നെയുണ്ടാകും.

Pappappa
pappappa.com