'ജെഎസ്കെ' ശനിയാഴ്ച ഹൈക്കോടതി കാണും

'ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പോസ്റ്റർ
'ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

സുരേഷ് ഗോപി നായകനായി എത്തുന്ന 'ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (‘ജെഎസ്കെ) സിനിമ ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ പത്തിനു ചിത്രം കാണുമെന്നു നിര്‍മാതാക്കളോട് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ലാൽമീഡിയയിൽ വച്ച് അദ്ദേഹം തന്നെയാണ് സിനിമ കാണുക.

ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർബോർഡ് നിർദേശമാണ് വിവാദങ്ങൾക്ക് വഴിവെച്ചതും കേസായി കോടതിക്ക് മുമ്പാകെ എത്തിച്ചതും. ജാനകി എന്ന പേര് പ്രധാന കഥാപാത്രത്തിനു നൽകിയതിനെയാണ് സെൻസർ ബോർഡ് എതിർത്തത്. ഇതേത്തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ എൺപതു ശതമാനം പേരുകളും മതവുമായി ബന്ധപ്പെട്ടുള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്‍റെ നാമങ്ങളാണ്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. കേസ് നടപടിക്രമങ്ങൾ തുടരുന്നതിനിടെ കോടതി സിനിമ കാണണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ അഭിഭാഷകന് സിനിമകാണാൻ അവസരമുണ്ടാക്കണമെന്ന് സെൻസർബോർഡും പറഞ്ഞു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകൻ അഭിനവ് ചന്ദ്രചൂഡ് ആണ് കേസിൽ സെൻസർബോർഡിനുവേണ്ടി ഹാജരാകുന്നത്. എന്നാൽ മുംബൈയിൽ സിനിമ കാണിക്കാനാകില്ലെന്നും അഭിഭാഷകന് കൊച്ചിയിൽ വരാമെന്നും ഹൈക്കോടതി പറഞ്ഞു. ശനിയാഴ്ച എത്താൻ അഭിനവ് അസൗകര്യമറിയിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രവീൺ നാരായണനാണ്. സുരേഷ് ഗോപിയോടൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
Pappappa
pappappa.com