

ഡിജിറ്റൽ ലോകത്തെ ലൈക്കുകളും ഷെയറുകളുമാണ് ഒരാളുടെ പ്രസക്തി നിശ്ചയിക്കുന്നതെന്ന് കരുതുന്ന കാലമാണിത്. എന്നാൽ ബോളിവുഡിന്റെ 'ബാദ്ഷാ' ഷാരൂഖ് ഖാന് അത്തരം ടാഗുകളൊന്നും ആവശ്യമില്ലെന്ന് തുറന്നു പറയുകയാണ് നടൻ സുനിൽ ഷെട്ടി. കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിലാണ് എസ്ആർകെയുടെ താരപദവിയെക്കുറിച്ചും അദ്ദേഹത്തെ മറ്റു നടന്മാരിൽനിന്നു വേറിട്ടുനിർത്തുന്ന ഘടകങ്ങളെക്കുറിച്ചും സുനിൽ ഷെട്ടി മനസുതുറന്നത്.
ഇന്നത്തെ തലമുറ ഓൺലൈനിൽ സജീവമായിരിക്കാൻ ശ്രമിക്കുമ്പോൾ, ഷാരൂഖ് വ്യത്യസ്തനാണ്. താരത്തിന് 'യസ്റ്റർഇയർ ചാം' ഉണ്ടെന്നാണ് സുനിൽ ഷെട്ടിയുടെ നിരീക്ഷണം. എപ്പോഴും പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിലല്ല, മറിച്ച് തന്റെ സാന്നിധ്യം ആവശ്യമായ ഇടങ്ങളിൽ എത്തുന്നതിലാണു പ്രസക്തി. രണ്ബീർ കപുറിനെപ്പോലുള്ള നടന്മാരും ഇതേ പാതയാണു പിന്തുടരുന്നത്. അവർ എവിടെയും ഉണ്ടാകില്ല, എന്നാൽ അവരുടെ സിനിമകൾ സംസാരിക്കും. ബാക്കിയുള്ളത് പ്രേക്ഷകരുടെ സങ്കല്പത്തിന് വിട്ടുകൊടുക്കും. സിനിമകളിലൂടെയും പ്രകടനങ്ങളിലൂടെയും ജനമനസുകളിൽ ഇടംപിടിച്ചവർക്ക് സൈബർ ലോകത്തെ ഹൈപ്പുകളുടെ ആവശ്യമില്ലെന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് സുനിൽ ഷെട്ടി.
ഷാരൂഖിന്റെ കരിയറിൽ സംഗീതം വഹിച്ച പങ്കിനെക്കുറിച്ച് സുനിൽ ഷെട്ടി അഭിമുഖത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യൻ സിനിമയിൽ സംഗീതത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ നടനാണ് അദ്ദേഹം. കരിയറിന്റെ തുടക്കം മുതൽ മികച്ച ഗാനങ്ങൾ ഷാരൂഖിനു ലഭിച്ചു. യഷ് ചോപ്രയെപ്പോലൊരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും താരത്തെ ജനപ്രിയനാക്കി. തന്റെ ജോലിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, ഓരോ ഘട്ടത്തിലും സ്വയം നവീകരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മാനുഷികമായ പരിഗണനകൾ നൽകുന്ന കാര്യത്തിലും ഷാരൂഖ് മാതൃകയാണെന്നും സുനിൽ ഷെട്ടി പറഞ്ഞു.
ഷാരൂഖിന്റെ കരിയറിൽ സംഗീതം വഹിച്ച പങ്കിനെക്കുറിച്ച് സുനിൽ ഷെട്ടി അഭിമുഖത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യൻ സിനിമയിൽ സംഗീതത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ നടനാണ് അദ്ദേഹം. കരിയറിന്റെ തുടക്കം മുതൽ മികച്ച ഗാനങ്ങൾ ഷാരൂഖിനു ലഭിച്ചു. യഷ് ചോപ്രയെപ്പോലൊരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും താരത്തെ ജനപ്രിയനാക്കി. തന്റെ ജോലിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, ഓരോ ഘട്ടത്തിലും സ്വയം നവീകരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മാനുഷികമായ പരിഗണനകൾ നൽകുന്ന കാര്യത്തിലും ഷാരൂഖ് മാതൃകയാണെന്നും സുനിൽ ഷെട്ടി പറഞ്ഞു.