തമന്ന ഫോട്ടോകടപ്പാട്-ഇൻസ്റ്റഗ്രാം
Tamil

തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകളോട് പ്രത്യേക കാഴ്ചപ്പാടും പുരുഷമേധാവിത്വവും:തമന്ന

പപ്പപ്പ ഡസ്‌ക്‌

ദക്ഷിണേന്ത്യൻ സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും രീതികളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി തമന്ന ഭാട്ടിയ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമകളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് താരം മനസുതുറന്നത്.

ദക്ഷിണേന്ത്യൻ വാണിജ്യ സിനിമകളിൽ സ്ത്രീകളോടു പ്രത്യേക കാഴ്ചപ്പാടാണ് ഉള്ളതെന്നും അത് തികച്ചും പുരുഷമേധാവിത്വപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും തമന്ന പറഞ്ഞു. ബോളിവുഡിൽ അഭിനേതാക്കൾക്ക് ആർട്ടിസ്റ്റിക് കഥാപാത്രങ്ങളോ, ഗ്ലാമറസ് വേഷങ്ങളോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ദക്ഷിണേന്ത്യൻ കമേഴ്‌സ്യൽ സിനിമയിൽ വിജയിക്കണമെങ്കിൽ പ്രകടനത്തിനും ഗ്ലാമറിനും ഒരുപോലെ പ്രാധാന്യം നൽകേണ്ടിവരുമെന്നും, ആ അർഥത്തിൽ അവിടുത്തെ രീതികൾ കൂടുതൽ നിയന്ത്രണങ്ങൾ നിറഞ്ഞതാണെന്നും താരം കൂട്ടിച്ചേർത്തു.

തമന്ന

തന്‍റെ ഇരുപതു വർഷത്തോളമുള്ള സിനിമാ ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തമന്ന ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടാതെ, താൻ അഭിനയിക്കുന്ന നൃത്തരംഗങ്ങളെ 'ഐറ്റം സോങ്സ്' എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം പദപ്രയോഗങ്ങൾ വ്യക്തിത്വത്തെ പ്രശംസിക്കുന്ന ഒന്നല്ലെന്നും തമന്ന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.