അനുപം ഖേറും ആൻ സജീവും ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഗോവ ഫിലിം ഫെസ്റ്റിവലിൽ 'പ്രണയം' പറഞ്ഞ് അനുപം ഖേറും ആൻ സജീവും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഗോവയിൽ നടക്കുന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ പഴയ 'പ്രണയം' പറഞ്ഞ് നടൻ അനുപം ഖേറും നിർമാതാവ് ആൻ സജീവും. ബ്ലെസ്സിയുടെ സംവിധാനത്തിൽ മോഹൻലാൽ, അനുപം ഖേർ, ജയപ്രദ തുടങ്ങിയവർ ഒന്നിച്ചഭിനയിച്ച ക്ലാസ്സിക്‌ ചിത്രമായ 'പ്രണയം' ഇറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ച് കണ്ടുമുട്ടുന്നത്. 'ഹലോ, ഹൗ ആർ യു മൈ ഡാർലിങ്' എന്നായിരുന്നു ആദ്യകാഴ്ചയിൽ അനുപം ഖേറിന്റെ പ്രതികരണം. ആൻസജീവിന് അത് വലിയ സർപ്രൈസായി മാറുകയും ചെയ്തു.

ഫ്രാഗ്‌നെന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആൻ സജീവും സജീവ് പി. കെ യും ചേർന്നാണ് 2011 ൽ 'പ്രണയം' നിർമിച്ചത്. ദുബായിൽ ബിസിനസ്‌ നടത്തിയിരുന്ന ആൻ സജീവിന്റെയും, സജീവ് പി. കെ യുടെയും ആദ്യ സിനിമ നിർമാണമായിരുന്നു മോഹൻലാൽ നായകനായ പ്രണയം.മലയാളത്തിലെ ക്ലാസ്സിക്‌ സിനിമയായ പ്രണയം പിന്നീട് ഒട്ടനവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

'പ്രണയം' പോസ്റ്റർ

2011 ൽ തന്റെ ആദ്യ സിനിമയുടെ നിർമാണ സമയത്ത് നല്ലൊരു സിനിമ എടുക്കണമെന്ന തീരുമാനത്തിൽ ബ്ലെസി എന്ന സംവിധായകനിലേക്കെത്തിച്ചേരുകയായിരുന്നു ആൻ സജീവ്. തന്റെ സിനിമയിലേക്ക് ഹിന്ദിയിൽ നിന്ന് അനുപം ഖേർ എത്തിച്ചേർന്ന നാൾ വഴികൾ ഒരിക്കൽ കൂടി അവർ ​ഗോവയിൽവെച്ച് ഓർത്തെടുത്തു. സിനിമാജീവിതത്തിന്റെ തുടക്കക്കാലത്ത് അനുപം ഖേറുമൊത്തുള്ള അനുഭവ പാഠങ്ങൾ വലിയ വഴിതിരിവാണ് നൽകിയതെന്ന് ആൻ സജീവ് പറയുന്നു. ആദ്യ സിനിമ നിർമാണസംരംഭത്തിൽ തന്നെ ഇന്ത്യയിലെ തന്നെ വലിയ കലാകാരന്റെ സാന്നിധ്യം നിർമാതാവെന്ന നിലയിൽ വലിയ ഗുണം ചെയ്തിരുന്നുവെന്നും അവർ പറയുന്നു.

'ഗോളം', 'ഖൽബ്' തുടങ്ങിയ ചിത്രങ്ങളുടെ നിർമാണവും ഫ്രാഗ്‌നെന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും, സജീവ് പി കെ യും ചേർന്നാണ്. ഗോളത്തിന് ശേഷം സംജാദിന്റെ സംവിധാനത്തിൽ യുവ നടൻ രഞ്ജിത്ത് സജീവും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഹാഫ്' ആണ് ഇവർ നിർമിക്കുന്ന അടുത്ത ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ 'ഫാഫി;ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.